പോസ്റ്റുകള്‍

ഒക്‌ടോബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വ്യത്യാസം

  എസ്. സലിംകുമാർ    പഠിപ്പിസ്റ്റ് ചേട്ടൻ (രഞ്ജിത്ത് - ആറാം ക്‌ളാസിൽ പഠിക്കുന്നു) : ഞാൻ വെളുപ്പിന് എഴുന്നേറ്റിരുന്നു പഠിക്കും. അതുകൊണ്ടാ എനിക്ക് നല്ല മാർക്ക്.  അനിയൻ  ( സജിത്ത് :  അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു): ഇയാള് വെളുപ്പിനേ അല്ല രാവിലെയാണ് എഴുന്നേൽക്കുന്നത്  പഠിപ്പിസ്റ്റ് ചേട്ടൻ: അല്ല, വെളുപ്പിനാണ്    അനിയൻ : അല്ല രാവിലെയാണ്   പഠിപ്പിസ്റ്റ് ചേട്ടൻ: രണ്ടും ഒന്നുതന്നാടാ  അനിയൻ: അല്ല വെളുപ്പിനേം രാവിലേം വേറെ വേറെയാ. വ്യത്യാസം  ഒണ്ട്  ഇതൊക്കെ കേട്ടുകൊണ്ട് വന്ന അച്ചാച്ചൻ: എന്താവാടാ സജിത്തേ വെളുപ്പാംകാലോം രാവിലേം തമ്മിലൊള്ള വ്യത്യാസം? സജിത്ത്: അതേയ്, അച്ചാച്ചാ  - വെളുപ്പാംകാലത്തു കോഴി കൂവും - രാവിലെ കോഴിയെ തുറന്നു വിടും, അതാ  വ്യത്യാസം. 

ജ്ഞാനപീഠം ഓഫീസും എൻ്റെ ആദ്യത്തെ സിഗരറ്റ് ലൈറ്ററും

ഇമേജ്
എസ്. സലിംകുമാർ  --- ഗ്യാസ്  സിഗരറ്റ് ലൈറ്റർ കാണുമ്പോഴൊക്കെ ജ്ഞാനപീഠം ഓഫീസിൻ്റെ  ബോർഡ് എന്റെ മനസ്സിൽ തെളിയും. കാരണം,  ഞാൻ ആദ്യമായി ഒരു ഗ്യാസ് സിഗരറ്റ് ലൈറ്റർ വാങ്ങിയത് അഞ്ചു  രൂപ കൊടുത്ത് ഉജ്ജയിനി യി ൽ ജ്ഞാനപീഠം ഓഫീസിനു തൊട്ടടുത്തുള്ള ഒരു വഴിവാണിഭക്കാരൻ്റെയടുത്തു നിന്നാണ്. തീയതി കൃത്യമായി പറഞ്ഞാൽ 1998 ഡിസംബർ 8. ഞാനും നരേന്ദ്ര ജൈനും (ആദ്യ മൂന്നു ദിവസം സന്ദീപ് ബൻസലും) ഡിസംബർ 7 നു ജയ്‌പ്പൂരിൽനിന്നും പുറപ്പെട്ട് ടോങ്ക്, കോട്ട, ഝാലാവാഡ് വഴി മധ്യപ്രദേശിലും ച്ഛത്തീസ്ഗഡിലുമായി ഡിസംബർ  30 വരെ  നടത്തിയ യാത്രയിലെ ആദ്യ ദിവസം ഉജ്ജയിനിൽ ആയിരുന്നു. ഒരു ദിവസം വൈകിട്ട് അഞ്ചു മണി മുതൽ പിറ്റേന്ന് വൈകിട്ട് നാല് മണി വരെ. രണ്ടു ദിവസം മുമ്പ് പത്തു രൂപ കൊടുത്തു വാങ്ങിയ പച്ച നിറമുള്ള ലൈറ്റർ കണ്ടപ്പോൾ അക്കാര്യം ഞാൻ ഓർത്തു. കാരണം, അന്ന് ജ്ഞാനപീഠം ഓഫീസിനടുത്തു നിന്നു വാങ്ങിയ ലൈറ്ററിൻ്റെ നിറവും പച്ചയായിരുന്നു. അന്ന് അതിന് അഞ്ചു രൂപയായിരുന്നു. പക്ഷെ അന്നും ഇന്നും ലൈറ്ററിൽ രേഖപ്പെടുത്തിയ വില മൂന്നു രൂപ തന്നെ. Like Comment Send Share

'ബാലൻ' മുതൽ ഒറ്റവാടാ തെരുവ് വരെ അബ്ദുക്ക എന്ന ജെ.ഏ.ആർ. ആനന്ദ്

​എസ്. സലിംകുമാർ ശിവൻകോവിൽ ക്രോസ്സ് സ്ട്രീറ്റിലൂടെ നേരെ ചെന്നാൽ ഒരു കവല. അവിടുന്ന് ഇടത്തോട്ട് തിരിയുന്ന മൂലയിൽ ഒരു അമ്പലം പണി നടക്കുകയാണ്. മിക്കവാറും പണി തീർന്ന അമ്പലത്തിന്റെ മതിലിൽ ഒരാൾ കാക്കി നിക്കർ മിക്കവാറും പുറത്തുകാട്ടി ലുങ്കി കുറുക്കി മടക്കിക്കുത്തി ഇരിക്കുന്നുണ്ടാവും. അമ്പലത്തിന്റെ ഉടമ ദൊരൈ ആണത്. കവിളിലാകെ പടർന്നു നിൽക്കുന്ന കൊമ്പൻ മീശയും ചുവന്ന കണ്ണുകളുമായി എപ്പോഴും ദൊരൈ അവിടെത്തന്നെ ഇരിക്കുന്നുണ്ടാവും വഴിയേ പോകുന്നവരോട് ദൊരൈ പറയും :വാങ്കോ വന്തു ശാപ്പിട്ടു പോങ്കോ. ദൊരൈ വാറ്റുചാരായക്കച്ചവടക്കാരൻ ആണ്. മദ്യനിരോധനം ആണെങ്കിലും ദൊരൈക്ക് അതൊന്നും ബാധകമല്ല. ദൊരൈയുടെ അമ്പലത്തിനടുത്തു നിന്നാണ് ഒറ്റവാടാ തെരുവ് തുടങ്ങുന്നത്. മദ്രാസിൽ അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് സ്വിറ്റ്‌സർലാന്റുകാരനായ ഒരു സംവിധായകനുമൊത്തു ജോൺ ഏബ്രഹാം കോടമ്പാക്കത്ത് കറങ്ങി നടന്നു. ഒരു അത്ഭുതം കാട്ടിത്തരാം എന്ന് പറഞ്ഞു ജോൺ അയാളെയും കൊണ്ടു ദൊരൈയുടെ അമ്പലത്തിൽ കയറിച്ചെന്നു. ശ്രീകോവിലിനായി പണിത മുറിയിൽ കന്നാസുകൾ നിരത്തി വച്ചിട്ടുണ്ട്. അവിടുന്ന് ചാരായം വാങ്ങിക്കുടിക്കുകയും സായിപ്പിന് വാങ്ങിക്കൊടുക്കുക...

ഉയരങ്ങളിലേക്കുള്ള വഴി മുടങ്ങിപ്പോയ ഗാൽബർട്ട് വിൻസെന്റ്

ഇമേജ്
    .. അ ന്നു രാവിലെ പതിവിലും നേരത്തെ ഉണർന്നു. നേരം വെളുക്കാൻ ഇനിയും സമയം ഉണ്ട്. വാട്സ് ആപ്പിൽ സ്റ്റാറ്റസുകൾ നോക്കി. കുറേദിവസങ്ങൾക്കു ശേഷം  ആണ് ഗാൽബർട്ടിന്റെ സ്റ്റാറ്റസ് വന്നത്. അത് നോക്കിയപ്പോൾ ആദ്യം അമ്പരന്നു. ഗൽബർട്ടിന്റെ ഫോട്ടോയും ആദരാഞ്ജലികൾ എന്ന കുറിപ്പും. പിന്നെ ശവസംസ്‌കാരം ഇന്ന് മൂന്നു മണിക്ക് ആലുവ സെന്റ് ഫ്രാൻസിസ് പള്ളിയിൽ എന്നും. ആദ്യം വിചാരിച്ചത് ഗൽബർട്ട് തന്നെ ഒരു കുസൃതി ഒപ്പിച്ചതായിരിക്കും എന്നാണ്. ഒടുവിൽ ആ വിവരവുമായി പൊരുത്തപ്പെട്ടു. ഗാൽബർട്ട് ഇനി ഇല്ല. ഞാൻ ജമാലിന്റെ വിളിച്ചു. ഗൽബർട്ടിന്റെ കാര്യം അറിഞ്ഞോ എന്ന് ചോദിച്ചു. ജമാൽ അറിഞ്ഞിട്ടില്ല. ഞാൻ വിവരം പറഞ്ഞു. ജമാലിനും വിശ്വസിക്കുവാൻ കഴിഞ്ഞില്ല. കുറേക്കഴിഞ്ഞു ജമാൽ തിരിച്ചു വിളിച്ചു. ജമാൽ ആലുവയിലേക്കു പോകുന്നുണ്ട്. ഇത് ടൈപ്പ് ചെയ്യുമ്പോൾ ഞാൻ ജമാലിനെ  വിളിച്ചു. ജമാൽ ട്രെയിനിൽ ആണ്.  1978 ൽ ജമാലുമൊത്താണ് ഞാൻ ആദ്യം ഗാൽബർട്ടിനെ കാണുന്നത്. അതിനിടെ ലോകപ്രശസ്തമായിക്കഴിഞ്ഞിരുന്ന 'അഗ്രഹാരത്തിൽ കഴുത'യുടെ കലാസംവിധായകൻ ആണ്  ഗാൽബർട്ട് എന്ന് ജമാൽ പറഞ്ഞു. ജമാൽ ആ പടത്തിൽ ഗാൽബർട്ടിന്റെ അസിസ്റ്റന്റ് ആയിരുന്നു. ഗാൽബ...

മികച്ച ബാലതാരം 2010 : കൃഷ്ണ പദ്മകുമാര്‍

എസ്.സലിംകുമാര്‍ കുട്ടികളുടെ കാഴ്ചപ്പാടിലൂടെ സമകാലിക ജീവിതത്തെ അവതരിപ്പിക്കുന്ന ജനകീയ സിനിമയാണ് ജാനകി. അത് തന്നെയാണ് 'ജാനകി' എന്ന സിനിമയുടെ പ്രത്യേകതയും. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ജാനകിയുടെ കഥ ഇതള്‍ വിരിയുന്നത്. ആദ്യാവസാനം റിയാലിറ്റിയും ഫാന്റസിയും ഇഴ ചേരുന്ന കഥാഘടന ആണ് ഈ സിനിമയുടേതു .ജാനകിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത് കുട്ടികളാണ്. സംവിധാകനായ എം.ജി.ശശി തന്നെ കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയ 'ജാനകി' യില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണ പദ്മകുമാര്‍ എന്ന പതിനൊന്നു കാരിയാണ് . 'ജാനകി'ലൂടെ മലയാള സിനിമക്കു മിടുക്കിയായ ഒരു ബാലനടിയെ ലഭിച്ചിരിക്കുകയാണ്. പത്രത്തിലും ടിവിയിലും പരസ്യം കണ്ടു അപേക്ഷിച്ചവരില്‍ നിന്ന് നൂരില്‍പരം കുട്ടികളെ ഇന്റര്‍വ്യൂ ചെയ്തതിനു ശേഷം ആണ് കൃഷ്ണയെ ജാനകി ആവാന്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ റൌണ്ടില്‍ ഒരുപാട് പിന്നില്‍ ആയിരുന്ന കൃഷ്ണ അഭിനയത്തിന്റെയും, നൃത്തത്തിന്റെയും ടെസ്റ്റുകളില്‍ മുന്നേറി. കൃഷ്ണയുടെ മുഖത്ത് വിടരുന്ന ഭാവങ്ങള്‍ കണ്ട സംവിധായകനും നിര്‍മാതാവും മറ്റു പരീക്ഷകരും ജാനകി ആയി അഭിനയിക്കാന്‍ കൃഷ്ണയ...

എം.ജി.ശശി പറയുന്നു ........'ജാനകി'യെപ്പറ്റി

  മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ ഇടതുഭാഗത്ത് പൊതുസ്ഥലത്തു  തന്നെ കെട്ടി മേഞ്ഞ ഒരു കൂര കാണാം. കനിമൊഴിയുടെ വീടാണത്. കനിമൊഴിയും സഹോദരന്‍ അഴകനും അമ്മയും അമ്മയുടെ താല്‍ക്കാലിക ഭര്‍ത്താവായ മറ്റൊരാളുമൊത്ത്  ആ ഒറ്റമുറി കൂരയില്‍ താമസമാണ്. അമ്മികൊത്ത് , അണ്ണാനെ പിടിക്കല്‍, കച്ചറ പെറുക്കല്‍  ...തുടങ്ങി  പലവിധ നിത്യവൃത്തികള്‍. കാലത്തു തന്നെ കുടുംബസമേതം കള്ളുഷാപ്പില്‍ പോകലും പതിവാണ്.  കനിമൊഴിയാണ്  പിന്നീട് എന്‍റെ 'ജാനകി' ആയത്.   കനിമൊഴി/ജാനകി.. സഹോദരങ്ങല്‍ക്കൊപ്പം ഉച്ചയ്ക്ക് വീടിന്‍റെ  ഗേറ്റില്‍ വന്നു തട്ടി വിളിക്കും. ഭക്ഷണത്തിനു  വേണ്ടി.  ഒരു നേരം, രണ്ടാം ദിവസം, മൂന്നാം നാള്‍, ഒക്കെ ഭക്ഷണം കൊടുത്തു. പിന്നീടത്‌ എന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും ഞാനടക്കം വീട്ടിലാര്‍ക്കും തന്നെ പ്രായോഗികമായി മുന്നോട്ടു കൊണ്ടു പോകാവുന്ന ഏര്‍പ്പാടാണെന്ന് തോന്നിയില്ല.   "എന്നും വന്നാ ശര്യാവില്ല..വേറേ എങ്ങടെങ്കിലും പൊയ്ക്കോ" ... അടുത്ത മരച്ചില്ലകളില്‍ ചാടി കളിക്കുന്ന അണ്ണാനെ കണ്ടു കവണയെടുത്ത് ആ കുട്ടികള്‍ അങ്ങോട്ടോടി. എന്‍റെ കുട്ടികളെപ്പോലെയാണ് ഈ കുട്ടികളും എന്ന് എ...

സിനിമാപ്രേമി (16) :: കഥയുടെയും സിനിമയുടെയും ഗന്ധർവ്വൻ

ഇമേജ്
എസ്. സലിംകുമാർ  1 978-1982  കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം .   മദിരാശിയിലെ സാലിഗ്രാം അരുണാചലം സ്റ്റുഡിയോയിൽ 'അലാവുദ്ദീനും അദ്‌ഭുതവിളക്കും' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. സംവിധായകൻ ഐ വി ശശിയാണ്. സ്റ്റുഡിയോ സന്ദർശനം എന്ന അക്കാലത്തെ  ചാൻസ് തെണ്ടൽ പരിപാടിയുമായി എത്തിയതാണ് ഞാൻ. ഐ വി ശശിയെ അപ്പോൾ അവിടെയെങ്ങും കണ്ടില്ല. കാലിൽ പ്ലാസ്റ്ററിട്ടു ഒരാളെ കണ്ടു- ഷൂട്ടിങ്ങിനിടെ കുതിരപ്പുറത്തുനിന്നു വീണു കാൽ ഒടിഞ്ഞ കമലഹാസൻ. ​  ​ ഫ്ലോറിന്റെ ഒഴിഞ്ഞ കോണിൽ ഇരിക്കുന്ന താടിക്കാരനെ തിരിച്ചറിഞ്ഞു-  ​പി പത്മരാജൻ. അദ്ദേഹം ഐ വി ശശിയെ കാണാൻ വന്നതാണ്.  `      ​പി പത്മരാജൻ  ( ഞാൻ  താമസിക്കുന്ന പ്രൊഡക്ഷൻ ഓഫീസിന്റെ അലമാരയിൽ ...

രഘുറാം മണികണ്ഠൻ

  എസ്. സലിംകുമാർ മൂന്നു വയസ്സുള്ളപ്പോൾത്തന്നെ പാട്ടു കേൾക്കാനും മൂളാനും തുടങ്ങി. കേൾവിയെന്നത് അമ്മയുടെ ഉദരത്തിൽ നിന്നുതന്നെ തുടങ്ങി. 'അമ്മ ഗായ ​ത്രി    ​  പാലക്കാട് സംഗീത കോളജിൽ നിന്ന് ഗാനഭൂഷണം പാസ്സായി. ഇതേ കോളജിൽ നി ​ന്നു തന്നെ ഗാനഭൂഷണം പാസ്സായ ആളാ ​ണ്   രഘുറാമി ​ൻ്റെ   അച്ഛൻ മണികണ്ഠൻ.  ​ മണികണ്ഠനും ഗായത്രിയും ചേർന്ന്  ഇരുപതു വർഷമായി ബംഗ്ലൂരിലെ ബൊമ്മനഹള്ളിയിൽ ശ്രീരാഗം എന്ന സംഗീത വിദ്യാലയം നടത്തുന്നു. മാതാപിതാക്കൾ തന്നെയാണ് ആദ്യ ഗുരുക്കന്മാർ. അവർ ഇരുവരും ചേർന്ന് വീട്ടിൽ നടത്തിയ ക്‌ളാസ്സുകൾ രഘുറാമി ​ൻ്റെ   ജീവിതം ബാല്യത്തിൽത്തന്നെ സംഗീതമയമാക്കി. കേൾവി ജ്ഞാനം ഉണ്ടാവുകയും ചെയ്തു. ഇവർ ചെയ്തുവച്ച സംഗീതപാഠത്തിൽ നിന്നും മുന്നേറാൻ തുടങ്ങി. ആദ്യമായി സ്റ്റേജിൽ പാടുന്നത് പത്തുവയസ്സുള്ളപ്പോൾ ഗുരുവായൂർ  ​ ​ചെമ് പൈ   സംഗീതോത്സവത്തി ​ലാ ണ്. പിന്നീട്  കേരളസമാജം യുവജനോ ​ത്സ വത്തിൽ കലാപ്രതിഭ ആയി. AIMA നടത്തിയ അഖിലേന്ത്യാതലത്തിലുള്ള സംഗീത മത്സരത്തിൽ വിജയി ആയി. പിന്നീടങ്ങോട്ടുള്ള യാത്ര സംഗീതവഴികളിൽക്കൂടി ആയിരുന്നു.   കുൽദ...