പോസ്റ്റുകള്‍

സെപ്റ്റംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിനിമാപ്രേമി (10) :: തീരാത്ത ബന്ധങ്ങൾ' 16mm :: ഒരു ദിവസത്തെ പ്രൊഡക്ഷൻ ബോയ് :: മുടങ്ങിയ ഷൂട്ടിങ്ങും ശശികലയും

ഇമേജ്
എസ്. സലിംകുമാർ 1 978-1982  കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊ ഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം . 'തീരാത്ത ബന്ധങ്ങൾ'എന്നൊരു സിനിമ ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. ഇതുവരെ സിനിമയൊന്നും എടുത്തിട്ടില്ലാത്ത ഒരു ഡോക്ടർ ആണ് നിർമ്മാതാവ്. കടൽത്തീരത്ത് വലിയൊരു ബംഗ്ലാവിലാണ് അദ്ദേഹം താമസിക്കുന്നത്. കഥ അദ്ദേഹത്തിന്റേതാണ്. തിരക്കഥയും സംഭാഷണവും വേലപ്പൻ എന്ന ഒരാൾ ആണ്. വേലപ്പനെ ഞാൻ കണ്ടിട്ടുണ്ട്. ഇസ്മായിലിക്കയുടെ സുഹൃത്ത് ആണ്. എപ്പോൾക്കണ്ടാലും വേലപ്പൻ കഥകൾ പറയും. സീൻ തിരിച്ച് സംഭാഷണങ്ങളോടെ ദീർഘനേരം കഥ പറയുന്ന വേലപ്പനെ കേട്ടിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. ദീർഘമായ കഥപറച്ചിൽ കാരണം പലരും വേലപ്പനെ ഒഴിവാക്കിയിരുന്നു. വേലപ്പൻ പറയുന്നത്ര വിശദമായി കേട്ടിരിക്കാനുള്ള ക്ഷമ പലർക്കും ഇല്ലായിരുന്നു. 'തീരാത്ത ബന്ധങ്ങ...

ബാംഗ്ലൂർ സാഹിത്യവേദി :: 'കഥ - കവിത ബെംഗലൂരു 2024' :: 'സർഗ്ഗജാലകം' ത്രൈമാസിക :: 'കടൽച്ചൊരുക്ക്' :: 2024 സെപ്തംബർ 29 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്

ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന 'കഥ - കവിത ബെംഗലൂരു 2024' എന്ന പുസ്തകത്തിൻ്റെ പ്രകാശനം  സെപ്തംബർ 29 ഞായറാഴ്ച  വൈകീട്ട് 4  മണിക്ക്   മത്തിക്കെരെ  രാമയ്യ കോളേജ് ബസ്‌സ്റ്റോപ്പിനു സമീപം കോസ്മോപൊളിറ്റൻ ക്ലബ്ബിൽ  വെച്ച്  ബാംഗ്‌ളൂർ സാഹിത്യവേദിയും സർഗ്ഗജാലകം മാസികയും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ   രാജൻ കൈലാസ്  നിർവഹിക്കും. എഴുത്തുകാരൻ  ആന്റോ തോമസ്  ആദ്യപ്രതി ഏറ്റുവാങ്ങും. ബാംഗ്ലൂരിലെ  എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ ഈ പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.      പുനഃപ്രസിദ്ധീകരിക്കുന്ന ' സർഗ്ഗജാലകം' ത്രൈമാസിക യുടെ   ഒക്ടോബർ ലക്കം പ്രകാശനം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്   കെ. കെ. ഗംഗാധരൻ  കവി  ഇന്ദിരാ ബാലനു  നൽകിയും     നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ     വി ആർ ഹർഷൻ എഴുതിയ  'കടൽച്ചൊരുക്ക്'  എന്ന നോവലിൻ്റെ കവർപ്രകാശനം ഇന്ദിരാ ബാലൻ   ഡോ  കെ കെ പ്രേംരാജിനു ...

സിനിമാപ്രേമി (9) :: മുൻഷി വേണുവും മഴയത്തു കണ്ട ജഗതിയും

ഇമേജ്
എസ്. സലിംകുമാർ 1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊ  ഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം. ദേവദാസും ഷൂട്ടിങ് നടന്നുകൊണ്ടിയ്ക്കുന്ന 'തീരാത്ത ബന്ധങ്ങൾ' എന്ന സിനിമയിലെ പുതുമുഖനായകൻ ബാബുവും താമസിക്കുന്നയിടത്താണ് രാമചന്ദ്രൻ ചേട്ടൻ എന്നെ കൊണ്ടാക്കിയത്. കോഴിക്കോട് മക്കടയാണ് ദേവദാസിൻ്റെ സ്വദേശം. എസ്. കൊന്നനാട്ടിൻ്റെയും പി.എൻ.മേനോൻ്റെയും ഒക്കെ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ആര്ട്ട് ഡയറക്റ്റർ ആണ് ദേവദാസ്.  ഒരുപാട്ഇ കാലമായി പടം ഒന്നും ഇല്ലാത്ത  പി എൻമേനോന്  ഒരു വർക്ക് ഉണ്ട്.  ഒരു വർഷമായി തിയ്യേറ്ററുകളിൽ ഓടിക്കൊണ്ടിയ്ക്കുന്ന 'ഒരു തലൈ രാഗം' എന്ന തമിഴ് സിനിമയിലെ നായകൻ ശങ്കർ നായകൻ ആയി അഭിനയിക്കുന്ന 'മഞ്ഞിൽ വിരിഞ്ഞ പൂക്ക'ളുടെ പബ്ലിസിറ്റി ഡിസൈനർ പി.എൻ.മേനോൻ ആണ്.  മേനോൻ നിർദ്ദേശി...

സിനിമാപ്രേമി (8) ::: 'ടു ലെറ്റ് ' ലോഡ്ജിൽ ഒരു രാത്രി

  എസ്. സലിംകുമാർ    1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം. --  " നീ വാ, ആ നാരായണൻ അവിടെ ഉണ്ടോ എന്ന് നോക്കാം." ഉച്ച കഴിഞ്ഞപ്പോൾ രാമചന്ദ്രൻ ചേട്ടൻ പറഞ്ഞു.  നാരായണനെ എനിക്കറിയാം. പ്രൊഡക്ഷൻ അസിസ്റ്റന്റ് ആണ്. ടു ലെറ്റ് ലോഡ്ജിൽ ആണ് താമസിക്കുന്നത്. റാം തിയ്യേറ്ററിനടുത് തങ്കം സ്റ്റോഴ്സിനെതിർവശത്തുള്ള ലോഡ്ജ് ആണ് ടു ലെറ്റ് ലോഡ്ജ്.  പ്രത്യേകിച്ച് പേരൊന്നും എഴുതി വച്ചിട്ടില്ലാത്ത ആ ലോഡ്ജിന്റെ മുമ്പിൽ എപ്പോഴും To Let എന്ന ബോർഡ് തൂങ്ങിക്കിടന്നിരുന്നു. അതിനാൽ ടു ലെറ്റ് ലോഡ്ജ് എന്ന്  അത് അറിയപ്പെട്ടു. മാസവാടകയ്ക്കുള്ള മുറികൾ ആണുള്ളത്. സിനിമാക്കാർ ആണ് അവിടെ താമസിക്കുന്നത്. സംവിധാന സഹായികളും പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നവരും പരസ്യക്കമ്പനി ജോലിക്കാരു...

കടുക്കനും പുസ്തകവും

ഇമേജ്
എസ്. സലിംകുമാർ  എറണാകുളം: അമ്മാവൻ  കാതിൽ കടുക്കനിട്ടു നടന്ന പത്തു വയസ്സുകാരനായ  അനന്തിരവനെയും  കൂട്ടി നഗരത്തിലെ സ്വർണ്ണക്കടയിൽ കയറി. കടുക്കൻ അവിടെ വിറ്റു കിട്ടിയ കാശിനു മൊത്തം അനന്തിരവന് പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. അമ്മാവനെ അനന്തിരവൻ ഒട്ടും  നിരാശപ്പെടുത്തിയില്ല.  ​അമ്മാവനും അനന്തിരവനും പിൽക്കാലത്ത് അറിയപ്പെടുന്ന എഴുത്തുകാരായി .  അമ്മാവൻ്റെ  പേര് വി വി കെ വാലത്ത്‌. അനന്തിരവൻ്റെ പേര്  ടാറ്റാപുരം സുകുമാരൻ  വി വി കെ വാലത്ത്‌ ടാറ്റാപുരം സുകുമാരൻ 

സിനിമാപ്രേമി (7) :: പഞ്ചാബിയും വസ്ത്രാലങ്കാരകൻ രാമചന്ദ്രൻ ചേട്ടനും ഒരു രാത്രിമഴയും

ഇമേജ്
    എസ്. സലിംകുമാർ 1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം. ഒറ്റവാടാ തെരുവിൽ താമസിക്കുമ്പോൾ അവിടെ വേറെയും സുഹൃത്തുക്കളെ കിട്ടി. അതിൽ ഒരാൾ ആയിരുന്നു സുധാകരൻ. ദൊരൈയുടെ അമ്പലവും കഴിഞ്ഞു ഒറ്റവാടാ  തെരുവിലൂടെ സ്വൽപ്പം ചെല്ലുമ്പോൾ വലതു വശത്തു വലിയൊരു മൂന്നുനിലക്കെട്ടിടം ഉണ്ടായിരുന്നു. അവിടെ മൂന്നു നിലയിലുംകൂടിപത്തുപതിനഞ്ചു വീടുകളുണ്ട്. അവയിലൊന്നിലാണ് സുധാകരൻ താമസിക്കുന്നത്. രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റ് ആണ് സുധാകരൻ. രാമനാട്ടുകാരക്കാരൻ ആണ്. ചിലപ്പോഴൊക്കെ ഞാനും ജമാലും സുധാകരന്റെ വീട്ടിൽ പോയി. വേറെ ഏതോ കൂട്ടുകാരുമൊത്താണ് സുധാകരൻ താമസിക്കുന്നത്. അടുത്ത മുറിയിലുള്ളയാളിനെ പരിചയപ്പെട്ടു. പേര് ടി.ആർ.ശേഖർ.  ​എഡിറ്റർ ആണ്. ഇപ്പോൾ നവോദയയുടെ പുതിയ പടം ആണ് ചെയ...

സിനിമാപ്രേമി (6) ജെമിനിയുടെ 'ചന്ദ്രലേഖ'യിലെ ഡ്രം ഡാൻസർ ആയിരുന്ന മേക്കപ്പ്മാൻ

ഇമേജ്
എസ്. സലിംകുമാർ 1978-1982 കാലത്ത് മദ്രാസിൽ സിനിമാ രംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം. 1948ൽ റിലീസായ ജെമിനി സ്റ്റുഡിയോയുടെ ബ്രഹ്മാണ്ഡചിത്രം' ചന്ദ്രലേഖ' ഉത്തരേന്ത്യയെ ഇളക്കിമറിച്ച ആദ്യ തെന്നിന്ത്യൻ സിനിമയായിരുന്നു. ചന്ദ്രലേഖയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ 'ഡ്രം ഡാൻസ്' ആയിരുന്നു. ഡ്രം ഡാൻസർമാരിൽ ഒരാൾ ആയിരുന്നു തങ്കപ്പൻ ചേട്ടൻ. അന്ന് അദ്ദേഹത്തിന് ഇരുപത്തിനാലു വയസ്സ് ആണ്. ഞാൻ അദ്ദേഹത്തെ കാണുന്നത് 1979 ൽ ആണ്. കായംകുളം സ്വദേശിയാണ്. അമ്പതുകളിലും അറുപതുകളിലും നിരവധി ചിത്രങ്ങളിൽ ഡാൻസറായും ചെറുവേഷങ്ങളിലും വന്നിട്ടുണ്ട്. മുപ്പത്തഞ്ചു വർഷമായി സിനിമാരംഗത്തുണ്ട്. ഒരു പഴയ തമിഴ് പടത്തിന് തിരക്കഥ ചെയ്തിട്ടുണ്ട്. 'ഈ പടം വരുന്നതോടെ എന്റെയും നിന്റെയും രാശി തെളിയും' എന്നൊക്കെ അദ്ദ...

ആഴങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കവിതകൾ :: ഇന്ദുലേഖ വാസുകി കൃഷ്ണയുടെ പുസ്തകം - 'അവൾ ഒരു കടൽദൂരം'

എസ് . സലിംകുമാർ പ്രണയനിർഭരമായ കവിതകളുടെ സമാഹാരമാണിത്. ജീവിതത്തിന് അർത്ഥമുണ്ടെന്നു തോന്നുക പ്രണയമെന്ന അനുഭവത്തിലൂടെ കടന്നു പോകുമ്പോഴാണ്. പക്ഷെ പ്രണയം എന്നത് കേവലപ്രേമത്തിൻ്റെയോ ഇന്ദ്രിയാഭിലാഷങ്ങളുടെയോ പര്യായമല്ല. പ്രണയത്തിന്റെ നാനാർത്ഥങ്ങൾ ഹൃദയഹാരിയായ ആവിഷ്കരിക്കുവാൻ ഇന്ദുലേഖ വാസുകി കൃഷ്ണയുടെ കവിതകൾക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ തലങ്ങളും അടരുകളും ഉള്ള ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ പ്രണയാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴത്തെ വികാരവിചാരങ്ങൾ വായനക്കാരിലേക്ക് കവി പകരുമ്പോൾ അവർക്കു തൊട്ടറിയുവാൻ കഴിയുന്നത് സ്വന്തം ജീവിതവും അനുഭൂതികളുമാണ്. ചിന്തയുടെയും വികാരങ്ങളുടെയും പ്രക്ഷുബ്ദ്ധമായ കടലിനെ കൈക്കുടന്നയിൽ ഒതുക്കുന്ന ആഭിചാരമാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. ഈ സമാഹാരത്തിലെ എല്ലാക്കവിതകളും കൂടി ഒരൊറ്റപ്പൂവാണ് - പ്രണയപുഷ്പം. ഇതളിതളായി വിടർന്ന് ആത്മാനുഭൂതികളുടെ തേനും സുഗന്ധവും പകുക്കുന്ന അനുഭവമായിരിക്കുമ്പോഴും ഉള്ളുലയ്ക്കുന്ന വിധത്തിൽ വായനക്കാരുടെ സ്വകീയാനുഭവമായി മാറുന്ന അനുപമമായ ഒരു ശൈലിയും ശക്തിയും വാസുകിയുടെ കവിതകളെ വേറിട്ടതാക്കുന്നു. കദനത്തെയും അടക്കിവച്ച കണ്ണീരിനെയും ആശകളെയും ആശങ്കകളെയു...

സിനിമാപ്രേമി (4) : C/o ന്യൂ ഓ കെ സ്റ്റോഴ്സ്, ഓവർബ്രിഡ്ജിനു സമീപം, ആർക്കോട്ട് റോഡ്, കോടമ്പാക്കം., മദാസ്‌ 600024.

  എസ്. സലിംകുമാർ      1978-1982 കാലത്ത്  മദ്രാസിൽ സിനിമാ രംഗത്ത്  ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ, പ്രൊഡക്ഷൻ ബോയ്‌, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നി ര വധി ആളുകളെ ഇതിൽ കാണാം. അക്കാലത്ത്  ചെന്നൈ എന്ന് മദ്രാസിന്റെ പേര് ഔദ്യോഗികമായി മാറിയിട്ടില്ല. ഇംഗ്ലീഷിൽ മദ്രാസ് എന്നും മലയാളത്തിൽ മദിരാശി എന്നും അറിയപ്പെടുയുന്ന ഈ നഗരം തമിഴന് അന്നും എന്നും ചെന്നൈ തന്നെയാണ്. മദ്രാസ് എന്ന് ലോകം മൊത്തം അറിയപ്പെടുമ്പോഴും തമിഴ് പത്രങ്ങളിൽ ചെന്നൈ എന്ന് തന്നെയാണ് അച്ചടിച്ചിരുന്നത്. എനിക്ക് ഒമ്പതാം ക്‌ളാസ്സുമുതൽ തമിഴ് വായിക്കാനും എഴുതാനും അറിയാം. ഏഴാം ക്‌ളാസിൽ വച്ചേ ഞാൻ തമിഴ് അക്ഷരങ്ങൾ പഠിച്ചിരുന്നു. (അത് വേറൊരു കഥയാണ്).  ഒരു ദിവസം രാവിലെ എഗ്മോർ സ്റ്റേഷനിൽ ആണ് തീവണ്ടി ഇറങ്ങിയത്. കൊല്ലം മദ്രാസ് മീറ്റർ ഗേജ്   സജീവമായിരുന്ന സമയമാണ്. പുനലൂരിൽ നിന്നും ...