" ഒന്നും പറ്റിയില്ല സാബ്, താങ്കൾ പൊയ്‌ക്കോളൂ ''
എസ്. സലിംകുമാർ
ഒന്നരയായിട്ടും അയാളെ കണ്ടില്ല. എനിക്ക് വിശപ്പുകയറി. അയാളോട് ദേഷ്യവും തോന്നി. സൈക്കിൾ പഞ്ചറായതാണോ അതോ ടയർ വെടിതീർന്നോ ഒന്നും അറിയില്ല. അയാൾ ഒരു തടിയൻ ആണു താനും.
ഒന്നേമുക്കാൽ ആയപ്പോൾ ഘനശ്യാം വന്നു. ഒരു വിശാലമായ ചിരിയോടെ അയാൾ എന്നോട് സോറി പറഞ്ഞു. വീട്ടിൽ പോയിട്ട് വരാൻ താമസിച്ചതിന്റെ കാരണവും അയാൾ പറഞ്ഞു:
വീട്ടിൽ പോയിട്ടു തിരികെ വരുമ്പോൾ ഒരുത്തനെ സൈക്കിൾ ഇടിച്ചു. അവൻ നിലത്തു വീണു. പരിക്കൊന്നും പറ്റിയില്ല. അവൻ എഴുന്നേറ്റു അയാളുടെ തോളത്തു തട്ടി പറഞ്ഞു: ഒന്നും പറ്റിയില്ല സാബ്, താങ്കൾ പൊയ്‌ക്കോളൂ.
തോളത്തു തട്ടിയപ്പോൾ അവന്റെ കൈ അയാളുടെ ശരീരത്തു തൊട്ടല്ലോ. സൈക്കിൾ ഇടിച്ചു വീണവൻ തൂപ്പുകാരൻ ആണ് (താണ ജാതിക്കാരൻ). അവൻ തൊട്ടതു കൊണ്ട് ഘനശ്യാം തിരികെ വീട്ടിൽ പോയി കുളിച്ചിട്ടാണ് വരുന്നത്. അതു കൊണ്ടാണ് താമസിച്ചത് !
ഉത്തരേന്ത്യയിൽ ഇപ്പോഴും സ്ഥിതി ഇങ്ങനെയൊക്കെത്തന്നെയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ